Feeds:
Posts
Comments

“ഇന്നലെകളിലെ ഇന്ന്‌ എണ്റ്റേതായിരുന്നു,പക്ഷെ ഇന്നത്തെ ഇന്നലെകള്‍ എണ്റ്റേതല്ലാതാവുന്നു”

ഭ്രാന്തണ്റ്റെ വഴിയെ നടക്കാന്‍ ,ആതമാന്വേഷണത്തിന്‌ , ഞാന്‍ ഒരൂപാട്‌ കൊതിച്ചു.പക്ഷെ ,ഈ തുലാം ഒന്നാം തീയ്യതിയും രായിരനെല്ലൂറ്‍ മലകയറാന്‍ ,നാറാണത്ത്‌ ഭ്രാന്തണ്റ്റെ ഈ ആരാധകന്‌ സാധിച്ചില്ല.ഇന്നേവരെ ഞാന്‍ കണ്ടിട്ടില്ലാത്ത, അവിടെനിന്ന് എന്നെ ആരോ വിളിക്കൂന്നൂണ്ട്‌.

ആ ഭ്രാന്താലയം എനിക്ക്‌ ഒരേകാന്ത യാത്രയിലൂടെ കാണാനാണ്‌ നിയോഗം.

നാറണത്തിനെ പോലെ ഏകനായി ഞാന്‍ ആ മല കീഴടക്കൂം.

ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമൊഴിഞ്ഞ മലയിലേക്ക്‌ അധികം വൈകാതെ ഞാനെത്തും.

എനിക്കറിയില്ല, ഈ ഭ്രാന്തണ്റ്റെ ആത്മാന്വേഷണത്തിനൂള്ള ഉത്തരം അവിടെകാത്തിരിക്കൂന്നൂണ്ടാവുമോ എന്ന് .

“ഞാനെന്ന സത്യത്തിനുമപ്പുറം,

ഞാനെന്ന അസത്യമുണ്ട്‌”

ഇര്‍പത്തിയാറാം തീയ്യതിയുള്ള ,മൂന്നാം സെമസ്റ്റര്‍ എക്സാമിന്‌ വേണ്ടി,ക്ളാസ്സ്‌ കട്ട്‌ ചെയ്ത്‌ പടിക്കൂമ്പോഴാണ്‌,കാലിക്ക സര്‍വകലാശാല,ആ ‘സന്തോഷ വാര്‍ത്ത’ അറിയിച്ചത്‌.

“പാലക്കാട്‌ എന്‍.എസ്സ്‌.എസ്സ്‌ എഞ്ചിനീറിംഗ്‌ കോളേജില്‍ എച്ച്‌.വണ്‍.എന്‍.വണ്‍ പടര്‍ന്ന്‌ പിടിച്ചത്‌ കാരണം ,എക്സാം അനിശ്ചിതകാലത്തേക്ക്‌ നീട്ടിവെച്ചിരിക്കൂന്നൂ”.

എക്സാമിനൂവേണ്ടി രണ്ട്‌ ദിവസം മുഴുവനായും കട്ടുചെയ്തത്‌ വെറുതെയായതിണ്റ്റെ ആത്മരോഷത്തോടെയല്ല ഞാനിതെഴുതുന്നത്‌ , എക്സാം നീട്ടീവെച്ച സന്തോഷത്തോടെയുമല്ല.

രോഷം ഉള്ളില്‍ ഉണ്ടെന്നൂള്ളത്‌ സത്യമാണ്‌,ഈ നാടിണ്റ്റെ നശിച്ച സമ്പ്രതായത്തോടാണ്‌. എന്തും തൊട്ടുമുന്‍പില്‍ എത്തിയാല്‍ മാത്രമേ , ഭരണവര്‍ഗ്ഗത്തിണ്റ്റെയും ഉദ്യോഗസ്തരൂടെയും കണ്ണില്‍ പിടിക്കൂകയുള്ളൂ. ബാക്കി എല്ലാ രാജ്യങ്ങളും എച്ച്‌.വണ്‍.എന്‍.വണ്ണിനെതിരെ കടുത്ത പ്രതിരോത നടപടികളെടുത്തപ്പോഴും നമ്മള്‍ മാനത്തുനോക്കിയിരിക്കൂകയായിരൂന്നൂ.ഫലപ്രദമായ ഒന്നൂം തന്നെ ഇതുവരെ കൈകൊണ്ടിട്ടില്ല എന്നത്‌ അടിവരയിടുന്നതാണ്‌ ഇപ്പോള്‍ പുറത്തുവന്നൂകൊണ്ടിരിക്കൂന്ന വാര്‍ത്തകള്‍.

ഇപ്പോള്‍ എനിക്കോര്‍മ്മ വരൂന്നത്‌, ഈയടുത്ത്‌ ഗള്‍ഫില്‍ പോയിവന്ന എണ്റ്റെ കൂട്ടുകാരണ്റ്റെ വാക്കൂകളാണ്‌.”ദുബായ്‌ എയര്‍പോട്ടില്‍ ,എച്ച്‌.വണ്‍.എന്‍.വണ്ണിണ്റ്റെ ആതുനിക പരിശോദനയുണ്ടായിരൂന്നൂ,അത്‌ കഴിഞ്ഞ്‌ കോഴികോട്‌ എയര്‍പോട്ടില്‍ വന്നപ്പോള്‍ ഉത്തരം ടിക്ക്‌ ചെയ്യാന്‍ പറഞ്ഞ്‌ അവര്‍ ഒരൂ കടലാസും പേനയും നീട്ടി, അതില്‍ ഒരൂ ചോദ്യവും,”താങ്കള്‍ക്ക്‌ എച്ച്‌.വണ്‍.എന്‍.വണ്‍ ഉണ്ടോ? എനിക്ക്‌ കരച്ചിലും ചിരിയും ഒരൂമിച്ച്‌ വന്നൂ”.

ഇത്‌ അസുഗങ്ങളുടെ മാത്രം കാര്യമല്ല ,രാജ്യത്ത്‌ സ്ഫോടനം നടക്കൂമെന്ന് അറിഞ്ഞാലും നമുക്ക്‌ ഇങ്ങനെയൊക്കെ ചെയ്യാനേ നമുക്ക്‌ കഴിയൂ ,വേറെ ഭാരിച്ചപണികള്‍ ചെയ്യാനൂണ്ടല്ലോ?

കഴിയൂ ഇനിയും നമുക്ക്‌ കാതോര്‍ത്തിരിക്കാം പുതിയ വാഗ്ദാനങ്ങള്‍ക്കായി. അതുകേട്ട്‌ എച്ച്‌.വണ്‍.എന്‍.വണ്‍ വൈറസ്സുകള്‍ പേടിച്ചോടും.പിന്നെ ഒരൂ അന്ന്വേഷണ കമ്മീഷനെയും വെക്കാം, എങ്ങനെ എച്ച്‌.വണ്‍.എന്‍.വണ്‍ നമ്മുടെ നാട്ടിലെത്തി എന്ന്‌ അന്വേഷിക്കാന്‍.

പിന്‍ കൂറിപ്പ്‌: അപ്പോഴേക്കൂം ഏതെങ്കിലും റിട്ടയേട്‌ ജഡ്ജിമാറ്‍ ബാക്കിയുണ്ടാവുമോ എന്തോ?

(കോളേജിലെ മലയാളം കഥാരചന മത്സരത്തില്‍ ഒന്നാം സ്‌ഥാനം നേടിയ എണ്റ്റെ കഥ)

എന്തുകൊണ്ട്‌ ഞാന്‍? എന്ന ചിന്ത ഒരിക്കല്‍ പോലും നമ്മുടെ ഉള്ളില്‍ മുളച്ചിട്ടില്ല. എന്തുകൊണ്ട്‌ അവള്‍ അല്ലെങ്കില്‍ അവന്‍ എന്ന്‌ ചിന്തിക്കന്‍ നമുക്ക്‌ വളരെ ഇഷടമാണ്താനൂം. എന്തുകൊണ്ട്‌ അതിനപ്പുറത്തേക്ക്‌ ,നമ്മെക്കുറിച്ചു തന്നെ വിലയിരുത്താന്‍ ഒരാളും ധൈര്യപെടുന്നില്ല,ഇത്രയെ ഉള്ളു നമ്മുടെ ആത്മധൈര്യം?”

ആദ്യമായി അവളെ കണ്ടപ്പോള്‍ ഈ വാക്കുകള്‍ കെട്ടപ്പോള്‍,ഞാന്‍ അത്ഭുതം കൂറി,എങ്ങനെ ഒര്‌ പെണ്‍കുട്ടി ഇത്ര വ്യത്യസ്തമായി ചിന്തിക്കുന്നുവെന്ന്‌ പക്ഷെ , അടുത്തറിഞ്ഞപ്പോള്‍ എണ്റ്റെ ആശ്ചര്യത്തിണ്റ്റെ മുഖപടം അലിഞ്ഞില്ലാതാവുകയായിരുന്നു.

അവളങ്ങനെയായിരുന്നു,അതുപോലെതന്നെയായിരുന്നു അവളുടെ ഒരോ വാക്കുകളും,നമുക്കൊരിക്കലും പിടിതരില്ല.

എന്തോ, മറ്റുള്ളവരെ പോലെ ആ വാക്കുകളില്‍ നിന്ന്‌ ഒഴിഞ്ഞുമാറാന്‍ എനിക്ക്‌ തോന്നിയില്ല .

“ഒരൊറ്റ സ്നാപ്പിലൊതുങ്ങുന്ന ജീവിതമായിരുന്നെങ്കില്‍ എന്ത്‌ രസമാവുമായിരുന്നു ഒര്‌ സ്വപ്നത്തിണ്റ്റെ ദൈര്‍ഘൃം മാത്രമുള്ള ജീവിതം,അതൊരു സ്വപ്നം തന്നെയാ,ഇത്രേം നീളമുള്ള ജീവിതം ഒരിക്കലെങ്കിലും മടുക്കാത്തവരായി ആരുമുണ്ടാവില്ല”.

ആ വാക്കുകള്‍ ഒരൂ തുടക്കമായിരുന്നു,എണ്റ്റെ മനസ്സ്‌ ചിന്തിക്കൂന്നത്‌ അവള്‍ക്ക്‌ വാക്കുകളായി കോറിയിടാന്‍ സാധിക്കുമായിരൂന്നൂ.എണ്റ്റെ ചിന്തകള്‍ക്കധീതമായ അവളുടെ വാക്കുകളേക്കാള്‍ ,എന്നെ അവളിലേക്കടുപ്പിച്ചത്‌ ,എണ്റ്റെ മനസ്സിനോടൊത്ത്‌ സഞ്ചരിക്കുന്ന അവളെയായിരുന്നു.

“ഓരോ ജീവിതത്തിനും ഒരുപാട്‌ സ്വപ്നങ്ങളുണ്ടാവും,

ഓരോ സ്വപ്നത്തിനും ഒരുപാട്‌ അര്‍ഥങ്ങളും

പക്ഷെ ,നമ്മള്‍ ഒരൊറ്റ നിര്‍വ്വചനത്തിലൊതുക്കും ,

അതാണ്‌ നമ്മുടെ ഏവും വലിയ തെറ്റ്”.

ആ ഒരൂ നിര്‍വ്വചനത്തിനതീധമായി പലപ്പോഴും ഞാന്‍ ചിന്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌,പക്ഷെ കഴിയുന്നില്ല.’മനൂഷ്യസഹജമാണെന്ന’ വിലയിരുത്തലായിരുന്നു പിന്നീട്‌.

“ഏകാന്തത,ഒരൂ സത്യമാണ്‌.ആര്‍ക്കൂം അതിനെതിരെ മുഗം തിരിച്ച്‌ നിലക്കാനാവില്ല.കാരണം,നിദ്ര എന്നത്‌ എല്ലാവരൂം ഇഷ്ട്പെടുന്ന ഒരൂ ഏകാന്തതയാണ്‌.എല്ലാം മറന്ന് ,നിദ്രയുടെ ലോകത്തേക്ക്‌ നാം കണ്ണട്ച്ച്‌ നടന്നടുക്കൂമ്പോള്‍,നാം ഏകനാണ്‌.ആരൂം ഇഷ്ടപെട്ട്പോകൂം”.

ഉറക്കം എന്നെ പിടികൂടുന്നതിന്‌ തൊട്ടുമുന്‍പായിരിക്കൂം ഞാന്‍ ഏവും ഇഷ്ടപെടുന്ന ആ ശബ്ദം എണ്റ്റെ കാതുകളില്‍ വന്നലയ്‌ ക്കൂക.എന്നിട്ട്‌ ഇത്പോലൊര്‌ മുഘവരയോടെ,ഏകാന്തതയുടെ ലോകത്തേക്ക്‌ എന്നെ പറഞ്ഞയക്കാതെ അവള്‍ പിടിച്ച്നിറ്‍ത്തും.ഞാന്‍ ചിന്തിച്ചിട്ടുണ്ട്‌ ,പലതവണ ,എങ്ങനെ അവള്‍ നിദ്രയെ ഇത്ര വിദ്ഗ്ദമായി കബളിപ്പിച്ച്‌ എണ്റ്റെ അരികിലെത്തുന്ന്വെന്ന്.പക്ഷെ അവളുടെ ഓരോ ചലനങ്ങളിലും ഒളിച്ചിരിക്ക്ന്ന നിഗൂഡതകളുടെ കൂട്ടത്തിലേക്ക്‌ ഒന്നൂകൂടി.അത്ര മാത്രം.

“ദീപു,നമ്മുടെ ആത്മാവിന്‌ പുറത്തിറങ്ങാന്‍ സാധിക്കൂമെങ്കില്‍, എണ്റ്റെ ആത്മാവ്‌ ആദ്യം വരൂന്നത്‌ നിണ്റ്റെയടുത്തേക്കാവും, ഞാന്‍ പറയാന്‍ ബാക്കിവെച്ച കാര്യങ്ങള്‍ പറയാന്‍”.

ഈ വ്ാക്കുകള്‍, മുമ്പെങ്ങോ കേട്ടുമറന്നതു പോലെ.പക്ഷെ എപ്പോള്‍?എവിടെ നിന്ന്?ഓര്‍മിക്കാനാവുന്നില്ല.അതെയെന്ന് തലയാട്ടി ഞാന്‍ വീണ്ടും ആലോചിച്ചു.

“നീ അവളെ ഇത്രക്ക്‌ സ്നേഹിക്കൂന്നൂണ്ടെങ്കില്‍,എന്താ അവളോട്‌ പറയാത്തത്‌?”. എണ്റ്റെ അമ്മയുടെ ചോദ്യം.

എവിടെയാണെങ്കിലും എനിക്കുനേരെ ഉയരൂന്ന ചോദ്യങ്ങള്‍ക്ക്‌ ഒരൂപാടൊരൂട്‌ പറയുകയും ,എഴുതിക്കുട്ടുകയും ചെയ്യുന്ന എണ്റ്റെ ഭാവനസമ്പുഷ്ടിയെയും, വാക്ചാരൂത്യയെയും വാഴ്ത്തുന്ന എണ്റ്റെ കൂട്ടുകാര്‍ അറിഞ്ഞിട്ടുണ്ടാവില്ല.ജീവിതത്തിലാദ്യമായി ആ ചോദ്യത്തിനൂമുന്നില്‍ നിന്നൂം വാക്കുകളില്ലാതെ ഞാന്‍ ഒഴിഞ്ഞുമാറി.

‘എന്തുകൊണ്ട്‌ അവള്‍’?,അതായിരൂന്നൂ പിന്നെ എന്നില്‍ മുളച്ച ചോദ്യം.ഏകാന്തതയെ താലോലിക്കൂന്ന എണ്റ്റെ മനസ്സില്‍ അവള്‍ നിറഞ്ഞുനിന്ന് ഏകാന്തസ്വപ്നത്തിന്‌ പുതിയ ഭാവം രചിച്ചുകൊണ്ടേയിരുന്നു.”

പറയണം,എണ്റ്റെ മനസ്സ്‌ മന്ത്രിച്ചു,ഞാന്‍ തീര്‍ച്ചപെടുത്തി.

“എന്നിലെ എന്നെ ,കണ്ടു ഞാന്‍ നിന്നില്‍”,എന്ന ഗാനം ഞാന്‍ അവളുടെ കാതില്‍ മെല്ലെ മന്ത്രിച്ചു.

അവളുടെ ചുണ്ടില്‍ നാണം വന്നെത്തിയില്ല,നീലകടകണ്ണുകള്‍ വിടര്‍ന്നില്ല,കാല്‍ വിരലുകള്‍ നിലത്ത്‌ വൃത്തം വരയ്‌ ക്കാനൊരൂമ്പെട്ടില്ല.എങ്കിലും നൂണക്കുഴികള്‍ വിടര്‍ന്ന അവളുടെ മനോഹര മന്ദഹാസത്തിനിടക്ക്‌ ,മനസ്സ്‌ ഒരൂവേള ചിന്തയിലാണ്ടു പോകൂന്നത്‌ ഞാന്‍ കണ്ടു.ആ ഒരൂ മന്ദഹാസ്ത്തിന്‌ .ഏതൊരൂ ആണ്‍ക്കുട്ടിയും കൊടുക്കൂന്ന ഒരര്‍ത്തം ,എണ്റ്റെ ഹൃദയവും കൊടുത്തേനെ.പക്ഷെ മുന്നില്‍ നില്‍ക്കൂന്നത്‌ അവളാണ്‌.ഹൃദയം അതിണ്റ്റെ വാതായനങ്ങള്‍ തുറക്കാന്‍ പോയില്ല.

അര്‍ബുദം എന്ന മഹാമാരിക്ക്‌ ഇത്രയും വേദനയുണ്ടെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല.വാസതവത്തില്‍ പ്രിയപെട്ടവരില്‍ നിന്ന് അകലും എന്ന ഉരപ്പണ്‌ അര്‍ബുദത്തിണ്റ്റെ ഏവും വലിയ വേദന”.വിരക്കുന്ന എണ്റ്റെ കൈ നെഞ്ചോട്‌ ചേര്‍ത്ത്‌ അവള്‍ പറഞ്ഞു നിര്‍ത്തി.

എണ്റ്റെ പ്രണയത്തിനൂള്ള അവളുടെ ഉത്തരം ആ വാക്കൂകളിലുണ്ടായിരൂന്നൂ.മനസ്സ്‌ വിങ്ങിപൊട്ടുകയായിരൂന്നൂ.എണ്റ്റെ കണ്ണുകളിലെത്തിയ കണ്ണീരിന്‌ അവളുടെ ചുണ്ടിലെ മന്ദഹാസം കണ്ട്‌ പുറത്തേക്കൊഴുകാന്‍ തോന്നിയില്ല.

“കോടികണക്കിന്‌ മന്‌ുഷ്യര്‍ ഉള്ള ഈ ലോകത്ത്‌ ,എണ്റ്റെ മനസ്സ്‌ പറയുന്നത്‌ കേള്‍ക്കാന്‍ ഞാന്‍ മാത്രമല്ലെ ഉള്ളൂ.മനസ്സ്‌ ജീവിതം മതിയാക്കാന്‍ പറഞ്ഞു,ഞാന്‍ ചെയ്തു”. അവള്‍ എനിക്കൂ സമ്മാനിച്ച അവസാനത്തെ വക്കൂകള്‍.

അവളുടെ കൈതണ്ടയിലെ രക്തത്തിണ്റ്റെ ഒഴുക്ക്‌ നിലച്ചിരിക്കൂന്നൂ.മരവിച്ച മുഘത്ത്‌ അവളുടെ മന്ദഹാസം മായാതെ കിടപ്പുണ്ടായിരൂന്നൂ. എന്നെ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിച്ച,പിന്നീട്‌ സ്വപ്നത്തിണ്റ്റെ മാധുര്യത്തേക്കാള്‍ എത്രെയോ കയ്പ്പണ്‌ കണ്ണീരിനെന്ന് എന്നെ പഠിപ്പിച്ച അതേ മന്ദഹാസം!

ഇപ്പോഴും ,രാത്രികളില്‍ കാറ്റിന്‌ എണ്റ്റെ അരികിലെത്തുമ്പോള്‍ അവളുടെ ഭാവം കൈവരൂം.മഴയേല്‍ക്കൂന്ന ഇലത്തുമ്പ്‌ എനിക്ക്‌ സമ്മാനിക്കൂന്നത്‌ അവളുടെ ചിരിയാണ്‌,നിലാവ്‌ പെയ്തിറങ്ങുമ്പോള്‍ പൂക്കള്‍ക്ക്‌ അവളുടെ മണമാണ്‌.കണ്ണടച്ചാല്‍ ,അവള്‍ എന്നോട്‌ പറയാന്‍ ബാക്കിവെച്ചതെല്ലാമാണ്‌ സ്വപ്നങ്ങളായി എണ്റ്റെ മുന്നിലെത്തുന്നത്‌.

അതെ,അവള്‍ ജീവിക്കൂന്നൂ,എന്നിലെ ഞാനായി, എണ്റ്റെ ഉള്ളില്‍…..

“നാളെയുടെ സ്വപ്നങ്ങള്‍ എന്നെ ഉറങ്ങാന്‍ കൊതിപ്പിക്കുന്നു,

ഇന്നലെയുടെ ഓര്‍മ്മകള്‍ എണ്റ്റെ ഉറക്കം കെടുത്തുന്നു”

വേര്‍ഡ്പ്രസ്സ്‌ ബ്ളോഗ്ഗ്‌ എന്തുകൊണ്ടും ഗൂഗ്ളിളിണ്റ്റെ ബ്ളോഗ്ഗ്സ്പോട്ടിനെക്കാളും മികച്ചതാണ്‌.എന്നെ സംബണ്ഡിച്ചിടത്തോളം.

അതുകൊണ്ട്‌ തന്നെയാണ്‌ ഞാന്‍ ബ്ളോഗ്സ്പോട്ടില്‍ നിന്നൂം ഇവെടേക്ക്‌ കൂട്മാറിയത്‌.വേര്‍ഡ്പ്രസ്സിണ്റ്റെ എന്നെ ആകര്‍ഷിച്ച കാര്യങ്ങള്‍ ചുവടെ ചേര്‍ക്കൂന്നൂ.

ബ്ളോഗ്ഗ്സ്പോട്ടിനെക്കാളും വളരെയേറെ മികച്ചതാണ്‌,വേര്‍ഡ്പ്രസ്സ്‌ തീമുകള്‍.പ്രീമിയും തീമുകള്‍ തന്നെയാണ്‌ അവര്‍ നമുക്ക്‌ വേണ്ടീ ഒരൂക്കീട്ടുള്ളത്‌.വളരെ സിമ്പിള്‍ ആയതും,ആകര്‍ഷണീയതയുള്ളതുമായ വേര്‍ഡ്പ്രസ്സ്‌ ബ്ളോഗ്ഗുകള്‍ അങ്ങനെ മനോഹരമാകൂന്നൂ.

ബ്ളോഗ്ഗ്സ്പോട്ട്‌ ഒര്‌ പ്രൊഫഷണല്‍ ബ്ളോഗ്ഗ്‌ അല്ല.എന്തുകൊണ്ടാണ്‌ പുതുപുത്തന്‍ കണ്ടുപിടുത്തങ്ങളുടെയും, ആശയങ്ങളുടെയും ശക്തരായ വക്ക്താക്കളായ ഗൂഗിള്‍ കാലാനൂസ്ര്‍തമായി ബ്ളോഗ്ഗ്സ്പോട്ടിനെ നവീകരിക്കാത്തത്‌ എന്നാണ്‌ എണ്റ്റെ ചിന്ത.

വേര്‍ഡ്പ്രസ്സില്‍ നമ്മുടെ ബ്ളോഗ്ഗിലെ സന്ദര്‍ശകരെ കൂറിച്ചും,അവരെ റെഫര്‍ ചെയ്തവരെ കൂറിച്ചും, അവര്‍ വായിച്ച പോസ്റ്റുകളെ കൂറിച്ചും വിശദമായ ചിത്രം ലഭിക്കൂന്നൂ,അത്‌ ഓരോ നിമിഷങ്ങളിലും അപ്ടേറ്റ ്‌ചെയ്യപെടുന്നൂ.

നിങ്ങള്‍ക്കറിയാമോ?ബ്ളോഗ്ഗിലെ 88% കമ്മെണ്റ്റുകളും സ്പാം ആണ്‌.വേര്‍ഡ്പ്രെസ്സില്‍ അകിസ്മെറ്റ ്‌ ഇത്തരം സ്പാം കമ്മെണ്റ്റുകളെ തടയുന്നൂ.വേറ്‍ഡ്പ്രെസ്സ്‌ ടാഗുകളെയും എടുത്ത്‌ പറയേണ്ടതാണ്‌.അവ ബ്ളോഗ്ഗിലേക്കൂള്ള സന്ദര്‍ശകരൂടെ എണ്ണത്തില്‍ വര്‍ദ്ദനവുണ്ടാക്കൂം. കൂടാതെ ബ്ളോഗ്ഗ്സ്പോട്ടില്‍ നമ്മള്‍ എച്ച്‌ ടി എം എല്‍ കോട്‌ ഉപയോഗിച്ച്‌ പേസ്റ്റ്‌ ചെയ്തുപയോഗിക്കൂന്ന പല ഉപകാരപ്രദമായ കാര്യങ്ങളും വേര്‍ഡ്പ്രെസ്സില്‍ ഇന്‍-ബില്‍ട്ട്‌ ആണ്‌

വേറ്‍ഡ്പ്രെസ്സിണ്റ്റെ കൂലീനതയാണ്‌ എന്നെ ഏറ്റവും ആകറ്‍ഷിച്ചത്‌. മേല്‍ പറഞ്ഞ കാര്യങ്ങളെല്ലം കൊണ്ട്തന്നെ, എന്നെ സംബണ്ഡിച്ചിടത്തോളം വേര്‍ഡ്പ്ര്‍സ്സാണ്‌ മികച്ചത്‌.പലരൂടെയെം അഭിപ്രായങ്ങള്‍ വ്യത്യസ്തമായേക്കാം.നിങ്ങള്‍ ഒരൂ വെര്‍ഡ്പ്രെസ്സ്‌ ബ്ളോഗ്ഗ്‌ തുടങ്ങി ഉപയോഗിച്ചു നോക്കൂ,എങ്കിലെ ബ്ളോഗ്ഗ്സ്പൊട്ടുമായുള്ള ശരിക്കൂമുള്ള വ്യത്യാസം മനസ്സിലാകൂ.

എണ്റ്റെ നിഴല്‍ എന്നോടൊപ്പം എപ്പോഴും ഉണ്ടാവുമെന്ന് ഞാന്‍ അഹങ്കരിച്ചിരൂന്നൂ,

പക്ഷെ ഇരൂട്ടില്‍ അവനൂം എന്നെ തനിച്ചാക്കി മറഞ്ഞുപോയി

ആനനീരാട്ട്‌

കവിതകള്‍ എന്തുകൊണ്ടാണ്‌ എണ്റ്റെ ഇഷ്ടവിഷയമല്ലാത്തത്‌. ?
എന്തേ,കവിത ചൊല്ലിക്കേള്‍ക്കാന്‍ വളരെ ഇഷ്ടമായിട്ടുകൂടി,ഒര്‌ കവിത പോലും ഞാന്‍ വായിക്കാന്‍ തുനിയാത്തത്‌?
എന്നെ കൂറിച്ച്‌ ,ഞാന്‍ എന്നോട്‌ തന്നെ ചോദിക്ക്ന്ന ചോദ്യങ്ങളുടെ കൂട്ടത്തിലേക്ക്‌ ഒന്ന് കൂടി. അത്രമാത്രം.

കവിതകള്‍ എന്തുകൊണ്ടാണ്‌ എണ്റ്റെ ഇഷ്ടവിഷയമല്ലാത്തത്‌. ?

“എന്തേ,കവിത ചൊല്ലിക്കേള്‍ക്കാന്‍ വളരെ ഇഷ്ടമായിട്ടുകൂടി,ഒര്‌ കവിത പോലും ഞാന്‍ വായിക്കാന്‍ തുനിയാത്തത്‌?”

എന്നെ കൂറിച്ച്‌ ,ഞാന്‍ എന്നോട്‌ തന്നെ ചോദിക്ക്ന്ന ചോദ്യങ്ങളുടെ കൂട്ടത്തിലേക്ക്‌ ഒന്ന് കൂടി. അത്രമാത്രം.

ഞാന്‍ ചെവിയോര്‍ത്തു,ഇല്ല. കാലന്‍ കോഴി കൂവുന്നില്ല. ഉറപ്പാണ്‌ ,എന്നെ കണ്ടിട്ടില്ല

ഞാന്‍ ചെവിയോര്‍ത്തു,

ഇല്ല. കാലന്‍ കോഴി കൂവുന്നില്ല.

ഉറപ്പാണ്‌ ,എന്നെ കണ്ടിട്ടില്ല

“എണ്റ്റെ ഓര്‍മ്മകള്‍ക്ക്‌ ചിതലരിക്കുന്നു ,

എണ്റ്റെ സ്വപ്നങ്ങള്‍ക്ക്‌ പേ പിടിക്കുന്നു

“ഓരോ ജീവിതത്തിനും ഒരുപാട്‌ സ്വപ്നങ്ങളുണ്ടാവും,

ഓരോ സ്വപ്നത്തിനും ഒരുപാട്‌ അര്‍ഥങ്ങളും

പക്ഷെ ,നമ്മള്‍ ഒരൊറ്റ നിര്‍വ്വചനത്തിലൊതുക്കും ,

അതാണ്‌ നമ്മുടെ ഏവും വലിയ തെറ്റ്”

‘മാത്തമാറ്റീക്സ്‌’,ഉറക്കം എന്ന വാക്കിണ്റ്റെ ആംഗ്ളേയ പദമാണ്‌, അര്‍ജുനെ സംബന്ധിച്ചിടത്തോളം.

സ്വപ്നങ്ങള്‍ വാചാലമാകുന്ന ഒരു മണിക്കൂറ്‍.

അല്ലെങ്കില്‍ ,ബെല്ലടിക്കുന്നതും കാത്ത്‌ കണ്‍പോളകള്‍ അടയാനൊര്‌ങ്ങി നില്‍ക്കുന്നതെന്തിന്‌. ?

ആരു0 ശല്ല്യപെടുത്താന്‍ ഉണ്ടാവില്ല,കുറേപേര്‍ കക്ഷിക്ക്‌ ഉറങ്ങാന്‍ കമ്പനി കൊടുക്കും.ചില വിദ്വാന്‍മാര്‍ മൊബൈലും പിടിച്ചിര്‍ന്നു കൊള്ളും.പെണ്‍കുട്ടികളോട്‌ ഒലിപ്പിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ ക്ളാസിലേ ഉണ്ടാവില്ല,അത്രയും ആശ്വാസം.

ഇന്നെന്തോ ,അണ്റ്റൈന്‍സ്‌ മുഴുവനാക്ക്ന്നത്‌ വരെയെങ്കിലും കാത്തുനില്‍ക്കാന്‍ള്ള സൌമനസ്യം പാവം കണ്‍പോളകള്‍ക്കില്ലയിര്‍ന്നു.അവന്‍ പിന്നെ എതിര്‍ത്തില്ല. ഇന്ന്‌ പതിവിലും നേരത്തെയാണല്ലൊ എന്ന്‌ ചോദിക്കാനൊര്‍ങ്ങുമ്പോഴേക്ക്ും ഉറങ്ങികഴിഞ്ഞിര്‍ന്നു.

കുറച്ച്‌ കഴിഞ്ഞപ്പോള്‍ നല്ല മണം,ആരൊ ഉച്ചക്ക്‌ കഴിക്കാന്‍ കൊണ്ടുവന്ന ബീഫ്‌ തുറന്ന്‌ വെച്ചതാണ്‌, ക്ളാസില്‍ ആകെ ബഹളമയമാകുന്നത്‌ പാതി മയക്കത്തില്‍ അവനറിഞ്ഞു.പക്ഷെ അവന്‍ ചോദിക്കാന്‍ പോയില്ല.ഇന്നലെ ഇതുപോലെ ചിക്കന്‌ വേണ്ടി ഒര്‍ത്തണ്റ്റെ പിന്നാലെ ഓടി ഉറക്കം പോയത്‌ മിച്ഛം,അവന്‍ വീണ്ടും കണ്ണടച്ചു.

ഫോണ്‍ റിംഗ്‌ ചെയ്തപ്പോള്‍ വീണ്ടുമുണര്‍ന്നു,വായില്‍ വന്ന നാലു പുളിച്ചതെറി പറഞ്ഞ്‌ അവന്‍ ഫോണ്‍ കട്ടുചെയ്തു.ഫ്ര്‍ണ്ട്ബെഞ്ചിലെ രമ്യ ഇതുകേട്ട്‌ നോക്കിയിരിക്കുന്നുണ്ട്‌,”പോവാന്‍ പറ ,ഓളാരാ”.

സാര്‍,………സാര്‍, ബെല്ലടിച്ചു. ഏതോ ഒര്‍ത്തന്‍ തട്ടിവിളിച്ചു. ച്ഛെ ,എത്ര പെട്ടെന്നാ ഒര്‌ മണിക്കൂറ്‍ കഴിഞ്ഞത്‌.അവന്‍ ടെക്സ്റ്റ്‌ എടുത്ത്‌ തിരിഞ്ഞു നടന്ന്‌. ആഹാ,ഇനി 10 Bയില്‍ ക്ളാസ്സുണ്ടല്ലോ,ബാക്കി അവിടെ ചെന്നിട്ടുറങ്ങാം.

നീണ്ട ഒരു വര്‍ഷം ഒന്ന്‌ എഴുതാതിരുന്ന എനിക്ക്‌ കുറച്ച്‌ ദിവസമായി ബ്ളോഗ്ഗ്‌ ഒര് ഭ്രമം ആയിരിക്കന്നു.

ഞാന്‍ വീണ്ടും എഴുതാന്‍ തുടങ്ങി.

കൂടാതെ പലപ്പോഴായി ഞാന്‍ കോറിയിട്ട ഭ്രാന്തന്‍ ചിന്തകള്‍ക്ക്‌ ഒരു തട്ടകവും.

“സ്വപ്നങ്ങളുടെ കുത്തൊഴുക്കില്‍ എണ്റ്റെ ഓര്‍മ്മകള്‍ ഒലിച്ചുപോയപ്പോള്‍,

ആ ഓര്‍മകള്‍ സ്വപ്നങ്ങളായി,

എണ്റ്റെ സ്വപ്നങ്ങള്‍ ഓര്‍മകളും”.

ബ്ളോഗ്ഗില്‍ പോസ്റ്റ്‌ ചെയ്യാനുള്ള പുതിയ ‘ഭ്രാന്തന്‍ ചിന്ത’ ,വരമൊഴിയില്‍ ടെപ്പ്‌ ചെയ്ത്‌ തീരാറാവുമ്പോഴാണ്‌ ഒരു മെയില്‍ വന്നത്‌ ,ബ്ളോഗ്ഗിലേക്ക്‌ ഉള്ള പുതിയ കമണ്റ്റ്‌.

‘അവള്‍’ കമണ്റ്റിണ്റ്റെ കാര്യത്തില്‍ ദരിദ്രയാണ്‌.അതുകൊണ്ട്‌ ,അപ്രൂവ്‌ ചെയ്തിട്ടാണ്‌ വായിച്ച്‌ നോക്കിയത്‌.

“ഭ്രാന്താണല്ലേ?”

എണ്റ്റെ ബ്ളോഗ്‌ വായിച്ചവരുടെ കൂട്ടത്തില്‍ ആദ്യമായി ഒരാള്‍ എന്നെ മനസ്സിലാക്കിയിരിക്കുന്നു.

റിപ്ളെ ചെയ്യാതിരിക്കാന്‍ തോന്നിയ്യില്ല.

“തിരിച്ചറിവില്ലാത്ത നിമിഷങ്ങളില്‍ ,ഇത്തരം ചില ഓര്‍മ്മപെടുത്തലുകള്‍ നല്ലതാണ്‌,നന്ദി”.

നഷ്ടപെടലിണ്റ്റെ വേദനയില്‍ നിന്നാണ്‌ ഞാന്‍ എഴുതിതുടങ്ങിയത്‌.

ഇന്ന്‌, എഴുതികൂട്ടിയ കടലാസുകൂംബാരങ്ങള്‍ക്കിടയില്‍ ഞാന്‍ പരതി,എന്താണ്‌ അന്നെനിക്ക്‌ നഷ്ടപെട്ടത്‌ എന്ന്‌ അറിയാന്‍.

സമയവവും വാക്കുകളും എത്രെയേറെ ചലിച്ചിരിക്കുന്നു  എന്ന് ഇപ്പോഴാണ്‌ തിരിച്ചറിയുന്നത്‌

എഴുതിതീര്‍ന്ന വാക്ക്‌കള്‍ക്ക്‌ മീതെ അതിണ്റ്റെ സ്രഷ്ടാവ്‌ ഓടി നടന്നു, ഉള്ളില്‍ ഒരൊ റ്റ ചോദ്യവുമായി,

“എന്താണ്‌ അന്നെനിക്ക്‌ നഷ്ടപെട്ടത്‌?”

പക്ഷെ ,എനിക്ക്‌ ഉത്തരം കിട്ടിയില്ല.

ഒരൊഴിഞ്ഞ കടലാസ്‌ തപ്പിയെടുത്ത്‌ ഞാന്‍ എഴുതി,”അല്ലെങ്കിലും നഷ്ടപെട്ടത്‌ തിരിച്ച്‌ കിട്ടിയാല്‍  പിന്നെഎന്തെഴുതാന്‍?”.

“ഞാന്‍ പ്രണയിക്കുകയായിരുന്നുനിന്നെ, ഇത്രയും കാലം, സത്യം”

കാമുകനെ കാത്തിരിക്കുന്ന ഒരു പ്രണയലേഖനം, ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ പുസ്തകത്താളില്‍ അനക്കമില്ലാതിരിക്കുന്നു!

അത്ഭുതമായിരുന്നു എനിക്ക്‌, ഇത്രയും കാലം ഈ പുസ്തകതാളില്‍ ഒരുവിരല്‍ സ്പര്‍ശം പോലുമേല്‍ക്കാതെ കിടന്നതില്‍.

ഞാന്‍ പുറംചട്ട ഒന്ന്‌ കൂടി മറിച്ചുനോക്കി, അതെ ,അതുതന്നെ ഞാന്‍ വായിക്കാനെറെ കൊതിച്ചിരുന്ന ‘ഒരു സങ്കീര്‍ത്തനം പോലെ’ .

പിന്നെ എണ്റ്റെ ഉള്ളില്‍ ഒരു ചോദ്യമായിരുന്നു,

‘ഇരുപതു വര്‍ഷത്തിനിടയില്‍ ഈ ലൈബ്രറിയില്‍ വിശപ്പടക്കാന്‍ വന്നവരില്‍ ഒരാള്‍ പോലും ഈ പുസ്തകം മറിച്ചുനോക്കാതെ പടിയിറങ്ങിയതെന്തേ?’

തെറ്റ്ആണ്‌ ,വേറെയൊരാളുടെ  പ്രണയലേഖനം വായിക്കുന്നത്‌.

പക്ഷെ , ഇന്നേവരെ ഒര്‌ പ്രണയലേഖനം പൊലും എന്നെ അഭിസംഭോധന ചെയ്തിട്ട്‌ ഇറങ്ങിയിട്ടില്ലാത്തതിനാല്‍ ഒര്‌ കൌതുകം.

ഞാന്‍ വായിച്ചുതുടങ്ങി.

“ഞാന്‍ പ്രണയിക്കുകയായിരുന്ന്‌ നിന്നെ, ഇത്രയും കാലം, നീ എനിക്ക്‌ പിന്നില്‍ നിണ്റ്റെ പ്രണയം വെളിപെടുത്തിയ നിമിഷം മുതല്‍,ഞാന്‍ അതിലേറെ പ്രണയം മനസ്സിലൊളിച്ചുവെച്ചു.

നിണ്റ്റെ ഹൃദയം മിടിക്കുന്നത്‌ എനിക്ക്‌ വേണ്ടിയാണെന്ന് നീ പറഞ്ഞപ്പോഴും ,എണ്റ്റെ ഹൃദയസ്പന്ദനം നീ കേള്‍ക്കതിരിക്കാന്‍ ഞാന്‍ ശ്റദ്ധിച്ചു.

ഇന്ന്,കോളേജ്‌ ജീവിതത്തിലെ ഈ അവസാന ദിനത്തില്‍ ,ഞാന്‍ നിന്നോട്‌ ഈ പുസ്തകം വായിക്കാന്‍ പറഞ്ഞാലുടന്‍ നീയിതു തേടി വരുമെന്നെനിക്കറിയാം. നേരിട്ടു പറയാന്‍ വയ്യാത്തതുകൊണ്ടാണ്‌.ഈ പ്രണയകാവ്വ്യത്തിലെ കോടാന്‌ കോടി വാക്കുകളെ സാക്ഷിനിറ്‍ത്തി, നീ കൊതിച്ച രണ്ടക്ഷരം നിണ്റ്റെ കാമുകിയിതാ പറയുന്നു.

“എനിക്കിഷ്ടമാണ്‌” വൈകുന്നേരം കോളേജിലെ ദേവദാര്‌ വിന്‌ കീഴില്‍ ഞാന്‍ കാത്തിരിക്കുന്നുണ്ടാവും .

എന്ന് നിണ്റ്റെ സ്വന്തം കാമുകി

അവള്‍ ഒളിപ്പിച്ചുവെച്ച പ്രണയം ,അവനീ നിമിഷം വരെയും അറിഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ അതിവിടെ കാണ്‍മായിരുനില്ല.

തിരിച്ചുകിട്ടാത്ത പ്രണയം കൊണ്ടുനടക്ക്‌ ന്ന അവണ്റ്റെ പോലെ, അവസാന നിമിഷം വെളിപ്പെടുത്തിയ പ്രണയത്തിന്‌ ഉത്തരം കിട്ടാത്ത അവളുടെ ഹൃദയം പൊലെ എണ്റ്റെ ഹൃദയവും വിങ്ങി.

“എന്താ?” ഒര്‌ ചിരിയോടെ ലൈബ്രേറിയന്‍ ചോദിച്ചു.

“ഒര്‌ കത്ത്‌ ,ഈ പുസ്തകത്തിനു”.

“കത്തല്ല, പ്രണയലേഖനം അല്ലേ?”. ഞാന്‍ തലയാട്ടി.

“അതെടുക്കണ്ട,അവിടെയിര്‍ന്നോട്ടെ ,വര്‍ഷങ്ങളായി അതവിടെയിരിക്ക്‌ കയാണ്‌ , ആ പുസ്തകത്തിണ്റ്റെ അവസാനം നോക്ക്‌”. ഇര്‍പതുവര്‍ഷങ്ങള്‍ക്കിടയില്‍, പലപ്പോഴായി ആശംസയെഴുതി തിരികെ വെച്ച മുന്നൂിയമ്പത്തിയെട്ടു പേര്‍കള്‍!

എണ്റ്റെ ചൊദ്യത്തിന്‍ള്ള ഉത്തരം അക്കമിട്ട്‌ നിരത്തിയിട്ടുണ്ടായിര്‌ ന്ന്‌, മുന്നൂറ്റിയമ്പത്തിയെട്ട്‌.

“നിന്നെ പോലെ ഈ പുസ്തകം വായിക്കാന്‍ കൊതിച്ച്‌ വന്ന ഇവരാര്‍ം തന്നെ ഈ പുസ്തകമെടുതിട്ടില്ല. വിങ്ങുന്ന മനസ്സും ,വിറക്കുന്ന വിരലുകളുമായി ആശംസ എഴുതി തിരികെ വെച്ചു, ഞാനടക്കം, മുന്നൂറ്റിയമ്പത്തിയെട്ട്‌ വ്യക്തികള്‍! വര്‍ഷങ്ങളായി , ആ പ്രണയലേനം കാത്തിരിക്കുകയാണ്‌,അവളുടെ കാമുകനെ” ലൈബ്രേറിയന്‍ തിരിഞ്ഞുനടന്നു.

ഞാന്‍ ആ ഒരിക്കല്‍ കൂടി നോക്കി. “ശരിയാണ്‌, കാമുകന്‌ വേണ്ടി കാത്തിരിക്ക്ന്ന ഓരോ വാക്കുകളിലും ആ കാമുകിയുടെ സ്പന്ദനമുണ്ട്‌.

“പ്രണയം ,നിശബ്ദയാണ്‌ ,പങ്ക്‌വെക്കാന്‍ വാക്കുകളോ ,സ്വപ്നങ്ങളോ ,നിമിഷങ്ങളോ ഇല്ലാതെ തന്നെ വാചാലമക്‌ ന്ന നിശ്ബ്ദത”

പ്രണയ സാക്ഷാത്കാരം നേര്‍ന്ന് കൊണ്ട്‌,

359.  ദീപുപ്രദീപ്‌

20/09/2009

“എനിക്കിഷ്ടമാണ്‌ നിന്നെ”,പുച്ഛം തോന്നും ആ വാക്കുകളോര്‍ക്കുമ്പോള്‍. അന്ന്‌ , ഞാനത്‌ പറഞ്ഞപ്പോള്‍ അവളിലുണ്ടായതിലേറെ പുച്ഛം.

കാരണമറിയില്ലെന്‍ങ്കില്‍ കൂടി ആ പുച്ഛത്തിന്‌ ഒര്‌ സൌന്ദര്യം ഭാവമുണ്ടായിരുന്നു ക്ഷമിക്കണം,  അവളുടെയല്ല എണ്റ്റെ.

ആ ഭാവം പുച്ഛം തന്നെയോ എന്നെനിക്കൊരു സംശയം. അതെ സത്യമാണ്‌,എണ്റ്റെ കണ്ണൂകള്‍ എന്നോട്‌ കള്ളം പറയുന്നുവോ?

അത്‌ ഞാന്‍ വിശ്വസിച്ചിരുന്നത്‌ പോലെ പുച്ഛമല്ല,ക്രമേണ അതിണ്റ്റെ ഭാവം മാറുണ്ട്‌.

എനിക്കറിയാം ഈ ഭാവം,ഞാന്‍ കണ്ടിട്ടുണ്ട്‌ ,അന്നവളില്‍  ഇതിനെക്കാളേറെ!

ഈശ്വരാ. ഞാന്‍ തിരിച്ചറിയുന്നു പുച്ഛമല്ല , അത്‌ നാണമാണ്‌. ഇന്നെനിക്കും അന്ന്‌ ,അവള്‍ക്കും ആ വാക്കുകള്‍ക്ക്‌ മുന്നില്‍ വിരിഞ്ഞത്‌ നാണമാണ്‌

ഇന്നാണ്‌ ആ മലയാളി ജീവിതത്തിലാദ്യമായി ഒരു സ്വപ്നം കാണ്‌ ന്നത്‌.

താനാകണ്ടതാണ്‌ സ്വപ്നം എന്ന്‌ മനസിലാക്കുവാന്‍ പിന്നെയും ഒരു പാടു സമയം  തണ്റ്റെ ക്ളോക്കില്‍ നിന്ന്‌ കടം വാങ്ങേണ്ടിവന്ന്‌ അയാള്‍ക്ക്‌.

എന്ത്‌ സ്വപ്നമാണ്‌ താന്‍ കണ്ടെതെന്ന ചിന്തയാണ്‌ പിന്നെ അയാളെ അലട്ടിയത്‌.

കണ്ണൂതുറന്നാല്‍ സ്വപ്നം മാഞ്ഞുപൊകു മെന്ന ഭീതിയോടെ, ആദ്യാക്ഷരം ക്കുറിച്ച കുട്ടിയുടെ അമ്പരപ്പോടെ, അയാള്‍ കിടക്കയില്‍ തന്നെ കിട്ന്ന്‌അയാള്‍ വീണ്ടും ആലോചിച്ചു.

എന്താണ്‌ താന്‍ കുറച്ചുമുന്നെ കണ്ടത്‌?

ഇന്നലെ താന്‍ ബീവെറെജെന്ന പൂരപറമ്പില്‍ നിന്ന്‌ വാങ്ങിയ , റം എന്ന ബലൂണ്‍ ആരൊ കുത്തിപൊട്ടിക്കുന്നത്‌!

“അയ്യോ ബലൂണ്‍ പൊട്ടിക്കല്ലേ ” എന്ന അലര്‍ച്ചയായിര്‌ ന്ന്‌ പിന്നെ

ജീവിതതിലാദ്യമായി കണ്ട സ്വപ്നം മറന്നാലും സാരമില്ല,എനിക്ക്‌ എണ്റ്റെ കുപ്പി മതി.

അലമാറയിലിരിക്കുന്ന കുപ്പിക്ക്‌ യാതൊര്‌ ക്‌ ഴപ്പവുമില്ല എന്ന്‌ ഉറപ്പക്കിയ അയാ ള്‍ ദൈവത്തോട്‌ പറഞ്ഞു

“ഈ സ്വപ്നം എന്ന്‌ പറയുന്ന സാധനം ഇങ്ങനെയാനെങ്കില്‍  എനിക്കിനി കാണണ്ട”.

“മകനേ സ്വപ്നങ്ങള്‍  ഒരിക്കലും സത്യമാവില്ല, സത്യങ്ങള്‍ സ്വപ്നവും”.

റമ്മിണ്റ്റെ ആദ്യ കവിള്‍ ഇറക്കാന്‌ ള്ള വെപ്രാളത്തിനിടയില്‍ ആ പാവം മലയാളി അത്‌ കേട്ടോ ആവോ?

മറവി

ഞാന്‍ ഇന്നലെകള്‍ മറക്കാന്‍ തുടങ്ങിയത്‌

ഇന്നോ ഇന്നലെയോ എന്നെനിക്കോര്‍മയില്ല

ഇന്നലെ ഞാന്‍ ആരായിരുന്നു

എന്ന്‌ ഞാന്‍ മറന്നുപോയി

ഇന്ന്‌ ഞാന്‍ ആരാണെന്ന്‌ ചിന്തിച്ചപ്പോഴേക്കും

നാളെയായി

“കറമുട്ടിനില്‍ക്കുന്ന ദേഹത്തിലെ

കരവിരുതിണ്റ്റെ കാലൊച്ചയത്രേ

എണ്റ്റെ വിരലില്‍ വിരിയുന്ന, തലയില്‍

ഉറയുന്ന വാക്കുകളെന്ന കൂംബാരങ്ങള്‍”

ആ കാലൊച്ചകേട്ടാണ്‌ ഞാന്‍ മയങ്ങിയത്‌ . സത്യം.

അയാള്‍  വരുന്നുണ്ടെന്നറിഞ്ഞ്‌ ഞാന്‍ കണ്ണടയ്‌ക്കുകയായിരുന്നു അങ്ങനെ ഒരു ഭാഗ്യമുണ്ടെനിക്ക്‌,അരികില്‍ ഇരുട്ടുനിറഞ്ഞാല്‍ ഒന്നു കണ്ണടച്ചാല്‍ മാത്രം മതി എനിക്കുറങ്ങാന്‍.

അതുകൊണ്ടുതന്നെ ആ കാലൊച്ചകള്‍ എനിക്കരികിലെത്തും മുന്‍പേ ഞാന്‍ ഉറങ്ങികഴിഞ്ഞിരുന്നു.

“വിഡ്ഡിയാണ്‌ നീ ,എന്നെ , ഈ കാലനുവേണ്ടി എന്നെന്നേക്കുമായി ഉറങ്ങാന്‍ മാത്രം വിധി നിന്നോട്‌ കരുണ കാട്ടിയിട്ടില്ല”.

ജീവിതത്തിലാദ്യമായി ഉറക്കം പാതിവഴിക്കുപേക്ഷിച്ച്‌ ഞാന്‍ കണ്ണുതുറന്നിരിക്കുന്നു!

ആശ്ചര്യമായിരുന്ന ആദ്യം,എങ്ങനെ ഞാന്‍ കണ്ണുതുറന്നെന്ന്‌?.

പക്ഷെ മനസ്സ്‌, ആ പ്രതിഭാസത്തിണ്റ്റെ പൊരുതേടി പോയില്ല,പകരം, കാലണ്റ്റെ പരിഹാസ വാക്കുകളെയാണ്‌ ചികഞ്ഞെടുത്തത്‌.

അധികം വൈകാതെ മനസ്സ്‌ മറുചോദ്യം കണ്ടെത്തി,

“പക്ഷെ എനിക്കുറപ്പാണ്‌ ,തെക്കുനിന്നുതന്നെയാണ്‌ നായ ഓളിയിട്ടത്‌,കാലന്‍ കോഴി എനിക്ക്‌ വേണ്ടി തന്നെയാണ്‌ കൂവിയത്‌”.

“നീ മറന്നുപോയിരുക്കുന്നു ,മരണം ഇന്നത്തെ മനുഷ്യണ്റ്റെ ഭ്രമമല്ല.അവരാരും എന്നെ കാത്തിരിക്കുന്നുമില്ല”.

ഞാന്‍ വീണ്ടുമാവര്‍ത്തിക്കുന്നു.വിഡ്ഡിയാണ്‌ നീ ,കാലനെ കാത്തിരിക്കുന്ന പമ്പര വിഡ്ഡി”.

കാലൊച്ചകള്‍ അകന്ന്‌ പോയി.

നിശബ്ദത!

എനിക്കുറക്കം വരുന്നില്ല,ഞാന്‍ കാതോര്‍ത്തു. നിശബ്ദത!

കാലന്‍ കോഴിയും ,നായയും ഉറങ്ങിയിരിക്കുന്നു.

Older Posts »